Newsroom
കെയർ മേഖലയിലെ മലയാളികൾക്ക് ആശ്വാസം, കുടിയേറ്റ നിയമത്തിൽ പുതിയ സർക്കാർ മാറ്റം വരുത്തുന്നു
Metbeat News

കെയർ മേഖലയിലെ മലയാളികൾക്ക് ആശ്വാസം, കുടിയേറ്റ നിയമത്തിൽ പുതിയ സർക്കാർ മാറ്റം വരുത്തുന്നു

UK Government Considers Immigration Relief for Care Sector Workers, Bringing Hope to Keralites

കെയർ മേഖലയിലെ മലയാളികൾക്ക് ആശ്വാസം, കുടിയേറ്റ നിയമത്തിൽ പുതിയ സർക്കാർ മാറ്റം വരുത്തുന്നു

യു.കെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് 
 ആശ്വാസമാകുന്ന നീക്കവുമായി പുതിയ സർക്കാർ.  

നിലവിൽ കെയർ മേഖലയിലുള്ള ജീവനക്കാരെ പുതിയ കർശന കുടിയേറ്റ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുകയോ പ്രത്യേക ഇളവുകൾ നൽകുകയോ ചെയ്യുന്ന സാധ്യത സർക്കാർ പരിശോധിക്കുന്നതായി സൂചനകൾ പുറത്തു വരുന്നുണ്ട്.
ആൻഡി ബേണം സർക്കാർ ഇതു സംബന്ധിച്ച് നീക്കം തുടങ്ങി.

സ്ഥിരതാമസത്തിനുള്ള (Indefinite Leave to Remain – ILR) യോഗ്യതാ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കുന്ന നിർദേശമാണ് നേരത്തെ കെയ്ർ സ്റ്റാമർ സർക്കാർ മുന്നോട്ടുവെച്ചത്. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നടപടിയല്ല മുൻ സർക്കാർ സ്വീകരിച്ചിരുന്നത്. 

കെയ്മർ സർക്കാറിൻ്റെ നിർദ്ദേശം നടപ്പിലാക്കിയാൽ  സാമൂഹിക പരിചരണ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക വ്യാപകമായി ഉയർന്നിരുന്നു.

 ഇതിനെ തുടർന്നാണ് നിലവിലെ കെയർ ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ നൽകുന്ന കാര്യം ആൻഡി ബേണം സർക്കാർ സജീവമായി പരിഗണിക്കുന്നത്.

ഇതിനിടെ സാമൂഹിക പരിചരണ മേഖലയെ സർക്കാർ ഏറ്റവും മുൻഗണന നൽകുന്ന വിഷയങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെ ക്ഷാമം, ദീർഘകാല പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ച് അടുത്ത ആഴ്ച പ്രധാനമന്ത്രി ആൻഡി ബേൺ പ്രത്യേക നയപ്രഖ്യാപനം നടത്തുമെന്നും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. 

ഈ സാഹചര്യത്തിലാണ് കെയർ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് കുടിയേറ്റ നിയമങ്ങളിൽ പ്രത്യേക ഇളവ് നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കുന്നതായുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ തന്നെ നേതാവാണ് പുതിയ പ്രധാനമന്ത്രി എങ്കിലും കഴിഞ്ഞ സർക്കാറിനേക്കാൾ വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. 

 യു.കെയിലെ കെയർ മേഖലയിൽ വിദേശ തൊഴിലാളികളുടെ പങ്ക് നിർണായകമാണെന്ന് തൊഴിലുടമകളും കെയർ മേഖലയിലെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

കർശന കുടിയേറ്റ നയങ്ങൾ നടപ്പായാൽ ജീവനക്കാരുടെ കുറവ് കൂടുതൽ രൂക്ഷമാകുമെന്നും മുതിർന്നവർക്കും രോഗികൾക്കും ലഭിക്കുന്ന പരിചരണ സേവനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കുടിയേറ്റ നിയമങ്ങളിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ ഇത് സർക്കാർ പരിഗണനയിലുള്ള നിർദേശമാണെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷമേ പുതിയ നിയമങ്ങളുടെ അന്തിമരൂപം വ്യക്തമാകുകയുള്ളൂ എന്നും സൂചനകൾ വ്യക്തമാക്കുന്നു.

 കെയർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമീപകാലത്ത് ജോലിയിൽ പ്രവേശിച്ച മലയാളി സമൂഹത്തിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗവും.

English Summary : The new UK government under Prime Minister Andy Burnham is actively considering exemptions or special concessions for foreign care workers including thousands of Keralites from recently tightened immigration rules. Concerns were previously raised over former proposals that sought to double the Indefinite Leave to Remain (ILR) eligibility period from 5 to 10 years. 

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.