
ആധുനിക ഖത്തറിന്റെ ശില്പി ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങി
The Architect of Modern Qatar, Sheikh Hamad bin Khalifa Al Thani, Passes Away.
ആധുനിക ഖത്തറിന്റെ ശില്പി ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങി
ഒരു സാധാരണ കടലോര രാജ്യമായിരുന്ന ഖത്തർ എന്ന കൊച്ചു രാജ്യത്തെ ലോകത്തെ വൻ വികസിത രാഷ്ട്രങ്ങളോടൊപ്പം തലയുയർത്തി നിൽക്കുവാൻ പ്രാപ്തമാക്കിയ ഭരണാധികാരിയായിരുന്നു ഇന്ന് അന്തരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി.
രണ്ട് പതിറ്റാണ്ട് കാലത്തെ തന്റെ ഭരണം കൊണ്ട് അദ്ദേഹം ഖത്തർ എന്ന രാജ്യത്തെ പുതുക്കി പണിതു. അംബര ചുംബികളായ കെട്ടിടങ്ങൾ കൊണ്ട് മാത്രമല്ല അദ്ദേഹം രാജ്യത്തെ മനോഹരമാക്കിയത്. ലോകത്തിലെ ഏറ്റവും സാമാധാനമുള്ള ജീവിതം സമ്മാനിച്ച രാജ്യമായി തന്റെ രാജ്യത്തെ അദ്ദേഹം ലോകത്തിന് സമർപ്പിച്ചു.
സ്വന്തം രാജ്യത്തെ പ്രജകളെ ഏറ്റവും ഉൽകൃഷ്ടമായ രീതിയിൽ പരിചരിക്കുന്നതോടൊപ്പം തന്നെ അന്യ ദേശങ്ങളിൽ നിന്നും ഈ രാജ്യത്തേക്ക് വന്നവരേയും മാന്യമായി സ്വീകരിക്കുകയും ഉയർന്ന വേതനവും മാന്യമായ സംരക്ഷണവും നൽകി ഏറ്റവും നല്ല ആതിഥേയനായി അദ്ദേഹം ലോകത്തിന് മാതൃക കാണിച്ചു .
ലോക സമധാനത്തിന്റെ ദൂതനും മധ്യസ്ഥനുമായ ഒരു രാഷ്ട്ര നേതാവ്, ഇസ്ലാമിക മൂല്യങ്ങൾക്ക് എന്നും വലിയ പരിഗണന നൽകിയ ഭരണാധികാരിയായിരുന്നു.
ഭൂമിയിലെ പ്രയാസപ്പെടുന്ന മനുഷ്യരിലേക്കെല്ലാം തന്റെ ഖജനാവിൽ നിന്നും ഒഴുകിയ സമ്പത്ത് കോടാനു കോടികളാണ്
ഹമാസ് എന്ന പലസ്തീൻ വിമോചന പ്രസ്ഥാനത്തെ പലരും അകറ്റി നിർത്തിയപ്പോഴും സധൈര്യം അവർക്കും തന്റെ രാജ്യത്ത് ഒരിടം തൽകി സ്വീകരിച്ച ഭരണാധികാരിയാണ് ഇദ്ദേഹം.
ഖത്തർ എന്ന രാജ്യം ഒരു സാധാരണ അറേബ്യൻ രാജ്യമെന്ന അവസ്ഥയിൽ നിൽക്കുന്ന കാലത്താണ് 2022 ലെ ഫിഫ ലോക കപ്പ് എന്റെ രാജ്യം ഏറ്റെടുക്കുന്നു എന്ന് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി പ്രഖ്യാപിച്ചത്. പലരും പരിഹസിച്ച് . ഒരിക്കലും നടക്കാൻ പോകാത്ത സ്വപ്നമെന്ന് പലരും വിധി പറഞ്ഞു.
ഖത്തർ ലോക കപ്പിൽ തിളങ്ങി
ശൈഖിന്റെ അതി വിശാലമായ ദീർഘ വീക്ഷണത്തിന്റെ തെളിവായി ആ തീരുമാനത്തെ പിൽക്കാലത്ത് ലോകം വിലയിരുത്തി. ഒന്നര പതിറ്റാണ്ട് കാലം കൊണ്ട് മാറ്റി പണിത ഒരു ആധുനിക ഖത്തറിനെയാണ് പിന്നീട് ലോകം കണ്ടത്. 2022 ൽ വേൾഡ് കപ്പ് നടന്നു. അത് ഗൾഫിൻ്റെ ചരിത്രമായി.
വൻ പരാജയവും വലിയ പ്രശ്നങ്ങളുമെല്ലാം സംഭവിക്കുവാൻ പോകുന്നുവെന്ന് കേരളത്തിലുൾപ്പെടെ ലോകത്തെ പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയും അവർ അത് കാണുവാൻ വേണ്ടി കാത്തിരിക്കുകയും ചെയ്തു. പക്ഷേ 2022 ഖത്തർ വേൾഡ് കപ്പ് അക്ഷരാർത്ഥത്തിൽ ലോകത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു. ഇതു പോലെയൊരു മനോഹരമായ ലോക കപ്പ് ലോകം മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല.
2026 ലെ ലോക കപ്പ് നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ 2022 ലെ ഖത്തർ വേൾഡ് കപ്പിനെ വീണ്ടും വീണ്ടും ലോകം മഹത്വപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ലോക കപ്പ് നൽകിയ സന്ദേശം
2022 ലെ ലോക കപ്പ് ഉൽഘാടന വേദിയിൽ വെച്ച് ഗാനിം അൽ മുഫ്താഹ് എന്ന ഭിന്ന ശേഷിക്കാരനായ അറബി യുവാവ് ആഫ്രിക്കക്കാരനായ മോർഗൻ ഫ്രീമാൻ എന്ന ഒരു കറുത്ത മനുഷ്യനോട് പറയുന്ന ഒരു വിശുദ്ധ വചനമുണ്ട്.. വിശുദ്ധ ഖുർആനിലെ അൽ ഹുജ്റാതിലെ പതിമൂന്നാമത്തെ വചനമാണത്,, യാ അയ്യുഹന്നാസ്.. ഇന്നാ ഖലകിനാനും മിൻ ദകറിൻ വ ഉൻസാ.. എന്ന് തുടങ്ങുന്ന വചനം.
മനുഷ്യ കുലമേ..
ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് ഞാൻ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്,
വംശങ്ങളും ഗോത്രങ്ങളുമായി തിരിച്ചിരിക്കുന്നത് നിങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി മാത്രമാണ്,
ഇത് തന്നെയാണ് ഖത്തർ എന്ന രാജ്യത്തിന്റെ നിലപാട്.
പിതാവിന്റെ പാതയിൽ മകൻ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഖത്തർ രാജ്യത്തിന്റെ സുശക്തനായ ഭരണാധികാരിയാണിപ്പോൾ. ലോകത്തിലെ ഒരു സുശക്തമായ രാഷ്ട്രമായി അദ്ധേഹം ഖത്തറിനെ നയിക്കുന്നു.
English Summary : The Architect of Modern Qatar, Sheikh Hamad bin Khalifa Al Thani, Passes Away. Sheikh Hamad bin Khalifa Al Thani, the leader who transformed Qatar from a simple coastal nation into one of the world's most developed and peaceful countries, has passed away.
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.