
Kerala Weather Update 20/06/26 : തിങ്കൾ മുതൽ മഴ ശക്തിപെടും , ഇന്നും നാളെയും ഇടവേളകൾ പ്രയോജനപ്പെടുത്താം
Kerala Weather Update: Heavy Rainfall to Intensify from Monday; Utilize Current Dry Intervals This Weekend.
Kerala Weather Update 20/06/26 : തിങ്കൾ മുതൽ മഴ ശക്തിപെടും , ഇന്നും നാളെയും ഇടവേളകൾ പ്രയോജനപ്പെടുത്താം
കേരളത്തിൽ ഇന്നും ദീർഘമായ ഇടവേളകളോടെ ഒറ്റപ്പെട്ട മഴ തുടരും. ഇന്നും നാളെയും ശേഷിക്കുന്ന പുറം പണികളും മറ്റും ചെയ്തു തീർക്കാനുള്ള മഴയുടെ ഇടവേളകൾ ലഭിക്കും. തിങ്കളാഴ്ച മുതൽ കേരളത്തിൽ വീണ്ടും മഴ പതിയെ ശക്തിപ്പെട്ടു വരാനാണ് സാധ്യത. അറബിക്കടലിൽ കാറ്റ് ശക്തിപ്പെടുന്നതാണ് കാരണം. കടലിലും കരയിലും മഴ സജീവമായി തുടങ്ങും. കാലവർഷത്തിന്റെ സ്വഭാവത്തോടെയാകും മഴ.
കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലകളിൽ അടക്കം ഇടിയോടുകൂടിയുള്ള മഴയാണ് പെയ്തിരുന്നത്. പശ്ചിമവാതത്തിന്റെ (western disturbance) സ്വാധീനമുലം ഉത്തരേന്ത്യയിലെ വരണ്ട കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇതിന് കാരണമായിരുന്നത്. ദുർബലമായ കാലവർഷക്കാറ്റാണ് (weak monsoon wind) ഉത്തരേന്ത്യൻ കാറ്റ് കേരളത്തിൽ എത്താൻ കാരണമായത്. കാലവർഷക്കാറ്റ് ശക്തിപ്പെടുന്നതോടെ, മഴക്കൊപ്പം ഇടി ഉണ്ടാകുന്നത് ഇല്ലാതെയാകും.
Metbeat weather ൻ്റെ നിഗമന പ്രകാരം തിങ്കളാഴ്ച (22/06/26 ) പുലർച്ചെ മുതൽ മഴ ലഭിച്ചു തുടങ്ങും. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടും. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. ബുധനാഴ്ചയോടെ മഴ അല്പം കുറഞ്ഞു വെള്ളിയാഴ്ച വീണ്ടും ശക്തിപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.
അടുത്ത വാരാന്ത്യത്തിലും (weekend ) ശക്തമായ മഴ പ്രതീക്ഷിക്കണം. അതിനാൽ വാരാന്ത്യത്തിൽ പുറത്തു പോകാൻ ആഗ്രഹിക്കുന്നവർ കുടുംബസമേതം പോകാൻ നല്ല ദിവസം ഇന്നും നാളെയുമാണ്. അടുത്ത ആഴ്ചകളിൽ മഴയായിരിക്കും.
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ തത്സമയം അറിയാൻ Metbeat Weather ൻ്റെ forecast വെബ്സൈറ്റ് metbeat.com സന്ദർശിക്കുക. കാലാവസ്ഥ അവലോകനങ്ങൾ വായിക്കാൻ metbeatnews.com സന്ദർശിക്കുക.
To Join Our WhatsApp Group : Click here
English Summary: (From Monday, June 22): Rainfall is expected to gradually intensify starting Monday morning across all districts of Kerala. This shift is triggered by strengthening winds over the Arabian Sea, bringing active, typical monsoon-like weather to both land and sea. delhi ncr imd rain alert
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.