
കേരള അസോസിയേഷന്‍ ഓഫ് ഡാലസും, ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും പ്രസംഗമത്സരം നടത്തി
Kerala Association of Dallas and ICEC Successfully Host Annual Spelling Bee and Speech Competitions
ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസും, ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സ്‌പെല്ലിങ് ബീ ആന്റ് സ്പീച്ച് കോമ്പറ്റീഷന്‍ അസോസിയേഷൻ ഓഫീസിൽ വെച്ചു നടത്തി. ഗ്രേഡ് K മുതല്‍ ഗ്രേഡ് 12 വരെ നാലു ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കാളികളാവുകയും മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.
കുട്ടികളില്‍ ഭാഷ മികവുറ്റതാക്കാനും ഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഗ്രഹിക്കുവാനും സഹായിക്കാനാണ് സ്‌പെല്ലിങ് കോമ്പറ്റീഷനും, പ്രസംഗ മികവ് വര്‍ധിപ്പിക്കാന്‍ സ്പീച്ച് കോമ്പറ്റീഷനും നടത്തിവരുന്നത്. കുട്ടികള്‍ക്ക് ഇതിനായുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷങ്ങളിലും KAD & ICEC നേതൃത്വത്തില്‍ സ്‌പെല്ലിങ് ബീ ആന്റ് സ്പീച്ച് കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നത്.
പരിപാടി KAD, പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം പറയുകയും സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി അറിയിക്കുകയും ചെയ്തു. ജഡ്ജസുമാരായി ജെയ്മി വർക്കി, സോണിയ തോമസ്, എബിൻ മാത്യു എന്നിവര്‍ പ്രവര്‍ത്തിച്ചു. എഡ്യൂക്കേഷന്‍ ഡയറക്ടര്‍ റുമാന സംജ്ജാദ് കോമ്പറ്റിഷൻ പരിപാടി ക്രമീകരിച്ചു. ICEC വൈസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളി
നെബു കുര്യാക്കോസ് (ICEC ട്രഷറര്‍ ), സിജു കൈനിക്കര ( KAD ട്രഷറര്‍ ) അസോസിയേഷൻ ഡയറക്ടര്‍മാരായ , ദീപക് നായര്‍, ഷിബു ജോൺ, ടെസ്സി മാത്യു എന്നിവർ പങ്കെടുത്തു പ്രവർത്തിച്ചു.
സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഐഡൻ മാത്യു (ഗ്രേഡു K–2), ലൈറ എബ്രഹാം ( ഗ്രേഡുകൾ 3–5), അല്‍സ്റ്റാര്‍ മാമ്പിള്ളി ( ഗ്രേഡുകൾ 6-8 ), ഇഷ നായർ (ഗ്രേഡുകൾ 9-12 ) എന്നിവര്‍ ഒന്നാം സ്ഥാനവും, എഡ്വേർഡ് എബ്രഹാം, ജോനാഥൻ ജോസഫ്, ജോനാഥൻ ജോസഫ് എന്നിവര്‍ രണ്ടാം സ്ഥാനവും, നഥാൻ ബിജു, ജോവാന ചാത്തമ്പാടത്തിൽ,ജോഹാൻ എബ്രഹാം എന്നിവര്‍ തേര്‍ഡ് പ്രൈസും നേടി.
പ്രസംഗ മത്സരത്തിൽ (സ്പീച്ച് കോമ്പറ്റിഷന്‍) - ഐഡൻ മാത്യു (ഗ്രേഡുകൾ K–2), അഫ്രീൻ ആയിഷ ( ഗ്രേഡുകൾ 3–5 ), ഫർഹാൻ ഫിർദൗസ് ( ഗ്രേഡുകൾ 6–8 ), ഇഷ നായർ (ഗ്രേഡുകൾ 9–12 ) ഒന്നാം സ്ഥാനവും ; വെൻബ രഞ്ജിത്ത്, നിധീഷ് വർഗീസ്, അലൻ മാത്യു, സുനിധി വർഗീസ് രണ്ടാം സ്ഥാനവും;
ഏഥൻ എബ്രഹാം,എഡ്വേർഡ് എബ്രഹാം,യാഷ് നായർ,ജോർദാൻ ജേക്കബ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
English Summary : Kerala Association of Dallas and ICEC Successfully Host Annual Spelling Bee and Speech Competitions. The Kerala Association of Dallas (KAD) and the India Cultural and Education Centre (ICEC) jointly organized their annual Spelling Bee and Speech Competitions at the Association office
ഓഗസ്റ്റ് പകുതി പിന്നിട്ടിട്ടും വൻ മഴക്കുറവ്; കേരളത്തിൽ 22% കുറവ്, വയനാട്ടിൽ 51%
സംസ്ഥാനത്ത് കാലവർഷം പുരോഗമിക്കുമ്പോഴും മഴയുടെ അളവിൽ വലിയ കുറവ് തുടരുന്നതായി കണക്കുകൾ. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ട സാധാരണ മഴയിൽ (Normal Rainfall) 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ (IMD Meteorological Centre, Thiruvananthapuram) കണക്കുപ്രകാരം ഇക്കാലയളവിൽ സംസ്ഥാനത്ത് ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ടത് 1556.2 മില്ലിമീറ്റർ മഴയായിരുന്നു. അതായത് സാധാരണയേക്കാൾ 343.1 മില്ലിമീറ്റർ മഴ കുറവാണ് ലഭിച്ചത്. ഇതോടെ കേരളത്തിന്റെ മഴക്കുറവ് ‘ഡെഫിഷ്യന്റ്’ (Deficient) വിഭാഗത്തിലാണ്.
ഏറ്റവും വലിയ മഴക്കുറവ് വയനാട്ടിൽ
ജില്ലകളുടെ കണക്കിലും വലിയ വ്യത്യാസമാണ് കാണുന്നത്. വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെ വയനാട്ടിൽ ലഭിച്ചത് 978.9 മില്ലിമീറ്റർ മഴ. സാധാരണ ലഭിക്കേണ്ടത് 1982.4 മില്ലിമീറ്ററായിരുന്നു. 51 ശതമാനമാണ് മഴക്കുറവ് (Rainfall Deficit).
ഇടുക്കിയിൽ 44 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 1929.4 മില്ലിമീറ്റർ സാധാരണ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1077.7 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.
കൊല്ലത്ത് 27 ശതമാനവും, തൃശൂരിൽ 25 ശതമാനവും, പാലക്കാട്ട് 24 ശതമാനവും, ആലപ്പുഴയിൽ 23 ശതമാനവും, എറണാകുളത്ത് 22 ശതമാനവും മഴക്കുറവും രേഖപ്പെടുത്തി
അതേസമയം ആലപ്പുഴയിൽ സാധാരണ 1204.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 931.2 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. എറണാകുളത്ത് 1604.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1253.2 മില്ലിമീറ്ററാണ് ലഭിച്ചത്. പാലക്കാട്ട് 1202.9 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 912.9 മില്ലിമീറ്ററും തൃശൂരിൽ 1644.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1228.3 മില്ലിമീറ്ററും രേഖപ്പെടുത്തി.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ മഴ സാധാരണ നിലയിൽ (Normal) തുടരുന്നത്. എന്നാൽ ഇവിടെയും ചിലയിടങ്ങളിൽ നേരിയ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിൽ എട്ട് ശതമാനം, കാസർകോട് 16 ശതമാനം, കോട്ടയം നാല് ശതമാനം, കോഴിക്കോട് 11 ശതമാനം, മലപ്പുറം 18 ശതമാനം എന്നിങ്ങനെയാണ് മഴയിലെ കുറവ്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും സാധാരണയേക്കാൾ രണ്ട് ശതമാനം അധികമഴയാണ് ലഭിച്ചത്.
പത്തനംതിട്ടയിൽ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ 1171.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടത് 1146.7 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരത്ത് 586.7 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 599.1 മില്ലിമീറ്റർ മഴയും ലഭിച്ചു.
ശ്രദ്ധേയമായി വയനാട്ടിലെയും ഇടുക്കിയിലെയും മഴക്കുറവ്
നിലവിലെ കണക്കിൽ കേരളത്തിന്റെ മൊത്തം മഴക്കുറവ് 22 ശതമാനമായതിനാൽ സംസ്ഥാനം ഡെഫിഷ്യന്റ് മഴയുടെ പരിധിയിലാണ്. അതായത് കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സാധാരണ മഴയിൽ 20 മുതൽ 59 ശതമാനം വരെ കുറവുണ്ടെങ്കിൽ ‘ഡെഫിഷ്യന്റ്’ (Deficient) എന്നാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് വയനാട്ടിലെയും ഇടുക്കിയിലെയും വലിയ മഴക്കുറവ് ശ്രദ്ധേയമാണ്.
മഴക്കാലത്തിന്റെ പ്രധാന ഘട്ടം പിന്നിട്ടുകൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ മഴവിതരണത്തിൽ ജില്ലകൾ തമ്മിലുള്ള ഈ വലിയ അന്തരം കാലാവസ്ഥാ നിരീക്ഷണത്തിൽ പ്രധാനപ്പെട്ടതാണ്. വരും ദിവസങ്ങളിലെ മഴയുടെ അളവും വിതരണവും അനുസരിച്ചായിരിക്കും സംസ്ഥാനത്തിന്റെ മൊത്തം മഴക്കുറവ് എത്രത്തോളം നികത്താനാകുമെന്നത് വ്യക്തമാകുക.
English Summary : According to data from the IMD Meteorological Centre, Thiruvananthapuram, Kerala is currently categorized under the 'Deficient' rainfall category for the period between June 1 and August 15.