Newsroom
എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
Metbeat News

എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും

Here is the breakdown of why this "High-Pressure" system is making life so uncomfortable in Kerala right now

എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും


കടുത്ത ചൂടിന് പരിഹാരമായി കേരളത്തില്‍ വേനല്‍ മഴ ( Pre-monsoon weather activtiy) ഈ മാസം 27 മുതല്‍ ലഭിക്കാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ വേനല്‍ മഴയെ തടസ്സപ്പെടുത്തിയിരുന്ന Anti Cyclone എന്ന എതിര്‍ ചുഴലി ഇപ്പോഴും മഹാരാഷ്ട്രയ്ക്കും ഉള്‍നാടന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി നിലകൊള്ളുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിനിലും പറയുന്നു. ഇതു ദുര്‍ബലമാകാതെ കേരളത്തില്‍ വേനല്‍ മഴ സജീവമാകാന്‍ സാധ്യതയില്ലെന്നു മെറ്റ്ബീറ്റ് വെതറും കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

മഴക്ക് അനുകൂല അന്തരീക്ഷം വരുന്നു

ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പരിശോധിക്കുമ്പോള്‍ എതിര്‍ ചുഴലി ഫെബ്രുവരി 25 ഓടെ ദുര്‍ബലപെട്ടേക്കും. ഇതോടൊപ്പം ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് (ഫേസ് 2 ) ല്‍ എത്തുകയുമാണ്. ഈ സാഹചര്യം കേരളത്തില്‍ വേനല്‍ മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഞങ്ങളുടെ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറയുന്നു.

എതിര്‍ ചുഴലി എന്ന ചൂടു കെണി (Heat Trap)

ന്യൂനമര്‍ദം (Low Pressure Area - LPA ) ക്കു വിപരീതമായ High-pressure system (HPA) ആണ് എതിര്‍ ചുഴലി. ന്യൂനമര്‍ദം ശക്തിപ്പെട്ട് ഉണ്ടാകുന്ന ചുഴലിക്കാറ്റിന് നേര്‍ വിപരീത പ്രവര്‍ത്തനം. ന്യൂനമര്‍ദങ്ങള്‍ മഴ നല്‍കുമെങ്കില്‍ എതിര്‍ ചുഴലികള്‍ വരണ്ട കാലാവസ്ഥയ്ക്ക് കാരണമാകും. ഇത് സ്വാഭാവികമായും വേനലിലാണ് ഉണ്ടാകുക എന്നതിനാല്‍ ചൂടു കൂടുന്ന കെണിയൊരുക്കുയാണ് ഫലത്തില്‍ അനുഭവപ്പെടുക.

മേഘങ്ങള്‍ രൂപപ്പെടുന്ന അന്തരീക്ഷ സാഹചര്യം അതിമർദ്ദ മേഖല തടയും. ഇപ്പോള്‍ മാംഗോ ഷവര്‍ ( Mango Showers) ലഭിക്കുന്ന സമയമാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലും എതിര്‍ ചുഴലിയുടെ സാന്നിധ്യമുള്ളതാണ് ഇത്തരം മേഘരൂപീകരണം തടയുന്നത്. കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ അനുസരിച്ച് എതിര്‍ ചുഴലി സമുദ്ര നിരപ്പില്‍ നിന്ന് 3.1 ഉം 5.8 ഉം കി.മി ഉയരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ആര്‍ദ്രത കൂടി, ഉഷ്ണം അസഹനീയം

തീരദേശ സംസ്ഥാനമായ കേരളത്തില്‍ അന്തരീക്ഷ ആര്‍ദ്രത 70 ശതമാനം മുതല്‍ 85 ശതമാനം വരെയുണ്ട്. ചൂടും അന്തരീക്ഷ ഈര്‍പ്പവും ചേരുമ്പോഴുള്ള താപ സൂചിക 41 ഡിഗ്രിയില്‍ അധികം കൂടി നില്‍ക്കുന്നതാണ് ചൂടിനെ അസഹ്യമാക്കുന്നത്. അറബിക്കടലില്‍ നിന്നുള്ള ആര്‍ദ്രത പതിവുള്ളതാണെങ്കിലും അതിമര്‍ദത്തെ തുടര്‍ന്ന് വേനല്‍ മഴ ആഴ്ചകളോളം മാറി നിന്നതാണ് ഇത്തവണത്തെ ചൂടിന് കാരണം.

English Summary : Here is the breakdown of why this "High-Pressure" system is making life so uncomfortable in Kerala right now

കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും കനക്കുമെന്ന് ഐ.എം.ഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ പറഞ്ഞു.

 ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. പക്ഷെ നാളെയും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36 സെൻ്റിമീറ്ററാണെന്ന് അദേഹം കൂട്ടിച്ചേർത്തു.

 മഴ മുന്നറിപ്പ് നൽകുന്നതിൽ സർക്കാരിന് ഗുരുതര പാളിച്ച ഉണ്ടായി എന്ന പ്രതിപക്ഷ വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. 

മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA ) സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു.

അതേസമയം അലര്‍ട്ടുകള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് റോളൊന്നുമില്ലെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞിരുന്നു. അലര്‍ട്ടുകള്‍ അനുസൃതമായി മാത്രമല്ല സര്‍ക്കാര്‍ സദാ സമയത്തും എല്ലാ മുന്‍കരുതലും തയ്യാറെടുപ്പുകളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary : IMD Rejects Lapse Claims, Assures Advance Rain Warnings Issued for Kerala . The India Meteorological Department (IMD) has clarified that proper and timely warnings were issued ahead of the extremely heavy rainfall that hit Kerala. This statement comes amidst criticism from the Opposition alleging serious government lapses in communicating weather alerts

More from Metbeat