
ഇത്തിഹാദ്: യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു
Etihad Rail Set to Make History: Passenger Services Launch on June 30.
ഇത്തിഹാദ്: യു.എ. ഇ വീണ്ടും ചരിത്രം കുറിക്കുന്നു
ദുബൈ: യു എ ഇ വീണ്ടും ചരിത്രം കുറിക്കുന്നു.രാജ്യത്തിന്റെ വിരിമാറിലൂടെ ഇത്തിഹാദ് ഈ ആഴ്ച ഓടിത്തുടങ്ങും. ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി ട്രെയിന്‍ പ്രയാണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ അബുദബിയില്‍ നിന്ന് ഫുജൈറയിലേക്കാണ് സര്‍വീസ്. ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം വെറും ഒരു മണിക്കൂര്‍ 45 മിനിറ്റ് മാത്രം. ഉടന്‍ തന്നെ രാജ്യത്തിന്റെ കൂടുതല്‍ നഗരങ്ങളിലേക്ക് ഇത്തിഹാദ് ഓടിയെത്തും.
تشرّفنا بتدشين سمو الشيخ خالد بن محمد بن زايد آل نهيان، ولي عهد أبوظبي رئيس المجلس التنفيذي لإمارة أبوظبي، محطة قطار الركاب بمدينة محمد بن زايد في أبوظبي، والإعلان عن شبكة قطار الركاب، حيث أكد سموه خلال التدشين على أهمية هذا المشروع الذي يجسد رؤية دولة الإمارات في بناء شبكة… pic.twitter.com/w1gYKT9jWG
— Etihad Rail (@Etihad_Rail) June 23, 2026
ആദ്യ യാത്രയുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 13 അത്യാധുനിക ട്രെയിനുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. കംഫര്‍ട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് ട്രെയിനിലുള്ളത്. പ്രാരംഭ ഓഫറിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
احجز تذكرتك الآن بكل سهولة عبر تطبيق قطارات الاتحاد، المتوفر على App Store وGoogle Play، أو من خلال موقعنا الإلكتروني: https://t.co/E2KBKpLnL1
— Etihad Rail (@Etihad_Rail) June 25, 2026
نتطلع إلى الترحيب بكم على متن قطارات الاتحاد في 30 يونيو. pic.twitter.com/8hf5sbrBvz
കംഫര്‍ട്ട് ക്ലാസിന് സാധാരണ നിരക്ക് 109 ദിര്‍ഹമാണ്. പ്രീമിയം ക്ലാസിന് 239 ദിര്‍ഹമാണ്് നിരക്ക്. മികച്ച സീറ്റിങ് സംവിധാനം, വൈഫൈ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്. സേവര്‍, വാല്യൂ, ഫ്‌ളെക്‌സ് എന്നിങ്ങനെ മൂന്ന് ടിക്കറ്റ് നിരക്കുകളുണ്ട്.
As Etihad Rail prepares to welcome its very first passengers on board, we're inviting the UAE to nominate someone who deserves to be part of this moment in history.
— Etihad Rail (@Etihad_Rail) June 26, 2026
Whether it's someone who has made a positive difference in the lives of those around them or has served their… pic.twitter.com/dyoYaznzag
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ etihadrail.ae വഴിയോ മൊബൈല്‍ ആപ്പ് വഴിയോ യാത്രയ്ക്ക് നാല് ആഴ്ച മുന്‍പ് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.
അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും ഫുജൈറയിലെ അല്‍ ഹിലാല്‍ സിറ്റിയിലുമാണ് അത്യാധുനിക സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഷനുകളില്‍ പ്രത്യേക വെയ്റ്റിങ് റൂമുകളും പ്രാര്‍ത്ഥനാ മുറികളും റസ്റ്ററന്റുകളും ഒരുക്കിയിട്ടുണ്ട്.
ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 5 മുതല്‍ രാത്രി 11 വരെ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് ദിവസവും രാവിലെ 8.19, ഉച്ചയ്ക്ക് 1.53, വൈകിട്ട് 6.39 എന്നീ സമയങ്ങളില്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഉണ്ടാവും.
ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക്: രാവിലെ 5.34, 10.59, വൈകിട്ട് 5.28 എന്നീ സമയങ്ങളിലാണ് ട്രെയിനുകള്‍ പുറപ്പെടുക. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രണ്ട് ലഗേജുകള്‍ വരെ സൗജന്യമായി ട്രെയിനില്‍ കൊണ്ടുപോകാം.
English Summary : Etihad Rail Set to Make History: Passenger Services Launch on June 30. The UAE is marking a historic milestone with the launch of its Etihad Rail passenger sevices for the public starting Tuesday.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.
ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.
ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം.
വൈദ്യുതി അപകടങ്ങളിൽ ജാഗ്രത
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.
കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.





