
കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി
District Disaster Management Authority Honors Rescuers of the Kalladi Disaster
കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി
ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാതയുടെ വയനാട് കള്ളാടിയിലിലുണ്ടായ പദ്ധതി പ്രദേശത്തെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന്‍ പണയംവച്ചും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) ആദരിച്ചു. പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു.
ധൈര്യത്തോടെ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ സേവന മനോഭാവത്തെ അഭിനന്ദിക്കുന്നതായും മരിച്ചവര്‍ക്കു പ്രണാമം അര്‍പ്പിക്കുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പ്രിയങ്ക ഗാന്ധി എം.പി മെമൻ്റോ നൽകുന്നു - Photo : Special Arrangment
വിവിധ സേനാവിഭാഗങ്ങള്‍, മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ജേണലിസ്റ്റുകള്‍ എന്നിവരെയും ആദരിച്ചു. പ്രിയങ്ക ഗാന്ധി മൊമന്റോയും പ്രശംസാപത്രവും കൈമാറി.
കേരള പൊലിസിന് പ്രിയങ്ക ഗാന്ധി എം.പി മെമൻ്റോ നൽകുന്നു - Photo : Special Arrangment
ചടങ്ങില്‍ റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി മന്ത്രി അഡ്വ. ടി.സിദ്ദിഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ. അജീഷ്, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹര്‍ സംസാരിച്ചു.
English Summary : District Disaster Management Authority Honors Rescuers of the Kalladi Disaster. The Wayanad District Disaster Management Authority (DDMA) held a ceremony to honor the brave individuals and organizations who risked their lives in rescue operations following the landslide disaster at the Anakkampoil–Kalladi tunnel project site in Kalladi, Wayanad
ഓഗസ്റ്റ് പകുതി പിന്നിട്ടിട്ടും വൻ മഴക്കുറവ്; കേരളത്തിൽ 22% കുറവ്, വയനാട്ടിൽ 51%
സംസ്ഥാനത്ത് കാലവർഷം പുരോഗമിക്കുമ്പോഴും മഴയുടെ അളവിൽ വലിയ കുറവ് തുടരുന്നതായി കണക്കുകൾ. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ട സാധാരണ മഴയിൽ (Normal Rainfall) 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ (IMD Meteorological Centre, Thiruvananthapuram) കണക്കുപ്രകാരം ഇക്കാലയളവിൽ സംസ്ഥാനത്ത് ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ടത് 1556.2 മില്ലിമീറ്റർ മഴയായിരുന്നു. അതായത് സാധാരണയേക്കാൾ 343.1 മില്ലിമീറ്റർ മഴ കുറവാണ് ലഭിച്ചത്. ഇതോടെ കേരളത്തിന്റെ മഴക്കുറവ് ‘ഡെഫിഷ്യന്റ്’ (Deficient) വിഭാഗത്തിലാണ്.
ഏറ്റവും വലിയ മഴക്കുറവ് വയനാട്ടിൽ
ജില്ലകളുടെ കണക്കിലും വലിയ വ്യത്യാസമാണ് കാണുന്നത്. വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെ വയനാട്ടിൽ ലഭിച്ചത് 978.9 മില്ലിമീറ്റർ മഴ. സാധാരണ ലഭിക്കേണ്ടത് 1982.4 മില്ലിമീറ്ററായിരുന്നു. 51 ശതമാനമാണ് മഴക്കുറവ് (Rainfall Deficit).
ഇടുക്കിയിൽ 44 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 1929.4 മില്ലിമീറ്റർ സാധാരണ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1077.7 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.
കൊല്ലത്ത് 27 ശതമാനവും, തൃശൂരിൽ 25 ശതമാനവും, പാലക്കാട്ട് 24 ശതമാനവും, ആലപ്പുഴയിൽ 23 ശതമാനവും, എറണാകുളത്ത് 22 ശതമാനവും മഴക്കുറവും രേഖപ്പെടുത്തി
അതേസമയം ആലപ്പുഴയിൽ സാധാരണ 1204.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 931.2 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. എറണാകുളത്ത് 1604.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1253.2 മില്ലിമീറ്ററാണ് ലഭിച്ചത്. പാലക്കാട്ട് 1202.9 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 912.9 മില്ലിമീറ്ററും തൃശൂരിൽ 1644.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1228.3 മില്ലിമീറ്ററും രേഖപ്പെടുത്തി.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ മഴ സാധാരണ നിലയിൽ (Normal) തുടരുന്നത്. എന്നാൽ ഇവിടെയും ചിലയിടങ്ങളിൽ നേരിയ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിൽ എട്ട് ശതമാനം, കാസർകോട് 16 ശതമാനം, കോട്ടയം നാല് ശതമാനം, കോഴിക്കോട് 11 ശതമാനം, മലപ്പുറം 18 ശതമാനം എന്നിങ്ങനെയാണ് മഴയിലെ കുറവ്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും സാധാരണയേക്കാൾ രണ്ട് ശതമാനം അധികമഴയാണ് ലഭിച്ചത്.
പത്തനംതിട്ടയിൽ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ 1171.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടത് 1146.7 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരത്ത് 586.7 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 599.1 മില്ലിമീറ്റർ മഴയും ലഭിച്ചു.
ശ്രദ്ധേയമായി വയനാട്ടിലെയും ഇടുക്കിയിലെയും മഴക്കുറവ്
നിലവിലെ കണക്കിൽ കേരളത്തിന്റെ മൊത്തം മഴക്കുറവ് 22 ശതമാനമായതിനാൽ സംസ്ഥാനം ഡെഫിഷ്യന്റ് മഴയുടെ പരിധിയിലാണ്. അതായത് കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സാധാരണ മഴയിൽ 20 മുതൽ 59 ശതമാനം വരെ കുറവുണ്ടെങ്കിൽ ‘ഡെഫിഷ്യന്റ്’ (Deficient) എന്നാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് വയനാട്ടിലെയും ഇടുക്കിയിലെയും വലിയ മഴക്കുറവ് ശ്രദ്ധേയമാണ്.
മഴക്കാലത്തിന്റെ പ്രധാന ഘട്ടം പിന്നിട്ടുകൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ മഴവിതരണത്തിൽ ജില്ലകൾ തമ്മിലുള്ള ഈ വലിയ അന്തരം കാലാവസ്ഥാ നിരീക്ഷണത്തിൽ പ്രധാനപ്പെട്ടതാണ്. വരും ദിവസങ്ങളിലെ മഴയുടെ അളവും വിതരണവും അനുസരിച്ചായിരിക്കും സംസ്ഥാനത്തിന്റെ മൊത്തം മഴക്കുറവ് എത്രത്തോളം നികത്താനാകുമെന്നത് വ്യക്തമാകുക.
English Summary : According to data from the IMD Meteorological Centre, Thiruvananthapuram, Kerala is currently categorized under the 'Deficient' rainfall category for the period between June 1 and August 15.