Newsroom
Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ
Metbeat News

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

There is a possibility of isolated thundershowers in Northern Kerala (specifically from Kasaragod to Kozhikode) during the evening or night hours.

Anti Cyclone Kerala Weather : കർണാടകയിലെ എതിർ ചുഴലി കേരളത്തെ പൊള്ളിക്കുന്നു, ഇപ്പോൾ കിട്ടേണ്ട മഴ കുറക്കുന്നതിന്റെ വില്ലൻ

കേരളത്തിലെ ഉഷ്ണം തുടരുന്ന സാഹചര്യത്തിൽ ചൂടിന് അല്പം ആശ്വാസമാകുന്ന വേനൽ മഴ വൈകുന്നത് എന്തുകൊണ്ട്?  കർണാടകക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന എതിർ ചുഴലി (Anti Cyclone) ആണ് പ്രധാന കാരണം. ഇത് ഒരു അതിമർദ്ദ (High Pressure Area) ആയതിനാൽ ആ മേഖലയിലെ വായുവിനെ സമീപപ്രദേശങ്ങളിലേക്ക് തള്ളും. കർണാടക മഹാരാഷ്ട്ര മേഖലകളിൽ ഇപ്പോൾ ഉഷ്ണതരംഗ (Heat Wave) മുണ്ട്. അതിനാൽ ചൂടുള്ള വായു കേരളത്തിലേക്ക് എത്താൻ ഇത് കാരണമാകും. 

കർണാടക - മഹാരാഷ്ട്ര അതിർത്തിക്ക് മുകളിലായി അന്തരീക്ഷത്തിന്റെ താഴ്ന്ന, മധ്യ ഉയരങ്ങളിലാണ് എതിർ ചുഴലി സ്ഥിതിചെയ്യുന്നത്. ഇത് കേരളത്തിൽ സ്വാഭാവികമായും ഈ സമയം ലഭിക്കേണ്ട മഴയെ ഇല്ലാതാക്കുന്നുവെന്ന് Metbeat Weather പറയുന്നു. കർണാടകയ്ക്ക് മുകളിൽ മഹാരാഷ്ട്രയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന്  3.1 കി.മി , 5.8 കി.മി ഉയരത്തിൽ ആയാണ് ആൻ്റി സൈക്ലോൺ സ്ഥിതി ചെയ്യുന്നത്.

തമിഴ്നാടിനും കർണാടകയും മുകളിലായി ചക്രവാത ചുഴികളും  (Cyclonic Circulation) രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്ക് കിഴക്കൻ മധ്യപ്രദേശ് മുതൽ കന്യാകുമാരി കടൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. മഴക്ക് അനുകൂലമുള്ള അന്തരീക്ഷം ഒരുക്കാൻ ഇവയ്ക്ക് കഴിയുമെങ്കിലും എതിർ ചുഴലി പോലുള്ള പ്രതിഭാസങ്ങൾ മഴക്ക് പ്രതികൂലമായി നിൽക്കുന്നു.


കേരളത്തിൽ ചൂടും അസ്വസ്ഥതയും ഉള്ള അന്തരീക്ഷ സ്ഥിതി (Hot Humid weather) ഏതാനും ദിവസങ്ങൾ കൂടി തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയുള്ള മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഈ സാധ്യത നിലനിൽക്കുന്നത്. വൈകിട്ടും രാത്രിയുമായിരിക്കും മഴ സാധ്യത.

മഴ ലഭിച്ചാലും ചൂടു കുറയില്ല

കാലവർഷം എത്തുന്നതോടെ മാത്രമേ ചൂടിന് ഗണ്യമായ കുറവും തണുത്ത അന്തരീക്ഷവും ഉണ്ടാവുകയുള്ളൂ. വേനൽ മഴ പെയ്താലും കാറ്റിൻ്റെ ഗതിയിൽ മാറ്റമില്ലാത്തതിനാൽ ചൂട് തുടരുകയാണ് ചെയ്യുക. 

മഴ, ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട മഴ സാധ്യത പ്രവചനം നടത്തിയിട്ടുണ്ട്. അതോടൊപ്പം 12 ജില്ലകളിൽ ചൂട് കൂടുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യാജ കാലാവസ്ഥ പ്രചാരണങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകൾ, സ്വകാര്യ കാലാവസ്ഥ ഏജൻസികൾ, നിരീക്ഷകർ, മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ പിന്തുടരുക. ചൂടിനെ തുടർന്നുള്ള മുൻകരുതലുകളും സ്വീകരിക്കുക.

English Summary : Anticyclone Over Karnataka Intensifies Heat in Kerala, Delays Summer Rains. Kerala continues to experience sweltering heat and high humidity, with the much-anticipated summer rains being delayed. According to meteorological reports, the primary culprit is an Anticyclone (High-Pressure Area) situated over the Karnataka-Maharashtra region.

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.